മഴക്കെടുതി; ഇടുക്കി ജില്ലയ്‌ക്ക്‌ ഉണ്ടായത് 183 കോടി രൂപയുടെ നഷ്‌ടം

By Web Desk, Malabar News
paddy fields are being destroyed
Representational Image
Ajwa Travels

ഇടുക്കി: മഴക്കെടുതിയില്‍ ഇടുക്കി ജില്ലയിലുണ്ടായത് 183 കോടി രൂപയിലേറെ നഷ്‌ടം. 119 വീടുകളാണ് പൂർണമായും തകർന്നത്. 151.34 ഹെക്‌ടർ സ്‌ഥലത്തെ കൃഷി നശിച്ചുവെന്നും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിങ്ങനെ ദുരന്തത്തില്‍പ്പെട്ടു മരിച്ചത് 12 പേരാണ്.

391 വീടുകള്‍ ഭാഗികമായി തകർന്നു, നഷ്‌ടം 15 കോടിയോളമാണ്. 4194 കര്‍ഷകരെയും മഴക്കെടുതി പിടിച്ചു കുലുക്കി. ഏഴു കോടിയിലേറെ നഷ്‌ടമാണ് കാർഷിക മേഖലയില്‍ ഉണ്ടായത്. മൃഗസംരക്ഷണ മേഖലയിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ നഷ്‌ടമാണ്. റോഡുകള്‍ തകർന്ന് ഏകദേശം 55 കോടിയുടെ നഷ്‌ടമുണ്ടായി.

സംരക്ഷണ ഭിത്തികള്‍ തകർന്ന് അഞ്ചര കോടിയിലേറെയും, ചെറുകിട ജലസേചന വകുപ്പിന് 99.4 കോടി രൂപയും നഷ്‌ടം വന്നു. വാട്ടര്‍ അതോറിറ്റിക്ക് ആകെ ഒരു കോടി പത്തൊമ്പത് ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായി. വിശദമായ കണക്കെടുപ്പ് പുരോഗമിക്കുന്നുവെന്ന് ജില്ലാ കളക്‌ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു.

Also Read: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE