തിരുവനന്തപുരം: യുദ്ധത്തിന് പിന്നാലെ യുക്രൈനിൽ പഠനം മുടങ്ങി ഇന്ത്യയിൽ മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠനം അനുവദിക്കണമെന്ന ആവശ്യത്തെ എതിർത്ത് ഐഎംഎ. ഇപ്പോള്‍ തന്നെ ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കൂടുതലാണെന്നും, ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ നിലവാരം കാത്തുസൂക്ഷിക്കുകയെന്നത് പ്രധാനമാണെന്നും ഐഎംഎ കൂട്ടിച്ചേർത്തു.
കൂടാതെ നീറ്റ് പരീക്ഷ എഴുതിയിട്ടും മെഡിക്കൽ പഠനത്തിന് അവസരം ലഭിക്കാതെ പോയ മിടുക്കരായ നിരവധി കുട്ടികൾ കേരളത്തിൽ ഉണ്ടെന്നും, യുക്രൈനിൽ നിന്നും മടങ്ങി എത്തിയവർക്ക് ഇവിടെ തുടർപഠനം ഒരുക്കിയാൽ അത് കേരളത്തിലെ വിദ്യാർഥികളോട് ചെയ്യുന്ന അനീതി ആണെന്നും ഐഎംഎ വ്യക്‌തമാക്കി.
അതിനാൽ തന്നെ യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്നും മടങ്ങി എത്തിയ വിദ്യാർഥികളുടെ തുടർപഠനത്തിൽ ധൃതി പിടിച്ചുള്ള തീരുമാനം വേണ്ടെന്നാണ് ഐഎംഎ നിലപാട് വ്യക്‌തമാക്കിയത്. അഥവാ ഇത്തരത്തിൽ തുടർപഠനത്തിന് അവസരം നൽകിയാൽ സംസ്‌ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ കെട്ടിടങ്ങള്‍, അധ്യാപകര്‍, ആനുപാതികമായി രോഗികള്‍ എന്നിവയെല്ലാം പുതുതായി വേണ്ടി വരുമെന്നും, സ്‌റ്റാഫ് പാറ്റേൺ ഉൾപ്പടെ മാറ്റേണ്ടി വരുമെന്നും ഐഎംഎ കൂട്ടിച്ചേർത്തു.
Read also: തിരൂരിൽ ഓട്ടോ ഡ്രൈവറെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്