യുക്രൈനിൽ നിന്നെത്തിയവരുടെ ഇന്ത്യയിലെ തുടർപഠനം; എതിർപ്പുമായി ഐഎംഎ

By Team Member, Malabar News
bribery for appointment; Complaint against health minister's personal staff
Rep. Image
Ajwa Travels

തിരുവനന്തപുരം: യുദ്ധത്തിന് പിന്നാലെ യുക്രൈനിൽ പഠനം മുടങ്ങി ഇന്ത്യയിൽ മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠനം അനുവദിക്കണമെന്ന ആവശ്യത്തെ എതിർത്ത് ഐഎംഎ. ഇപ്പോള്‍ തന്നെ ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കൂടുതലാണെന്നും, ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ നിലവാരം കാത്തുസൂക്ഷിക്കുകയെന്നത് പ്രധാനമാണെന്നും ഐഎംഎ കൂട്ടിച്ചേർത്തു.

കൂടാതെ നീറ്റ് പരീക്ഷ എഴുതിയിട്ടും മെഡിക്കൽ പഠനത്തിന് അവസരം ലഭിക്കാതെ പോയ മിടുക്കരായ നിരവധി കുട്ടികൾ കേരളത്തിൽ ഉണ്ടെന്നും, യുക്രൈനിൽ നിന്നും മടങ്ങി എത്തിയവർക്ക് ഇവിടെ തുടർപഠനം ഒരുക്കിയാൽ അത് കേരളത്തിലെ വിദ്യാർഥികളോട് ചെയ്യുന്ന അനീതി ആണെന്നും ഐഎംഎ വ്യക്‌തമാക്കി.

അതിനാൽ തന്നെ യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്നും മടങ്ങി എത്തിയ വിദ്യാർഥികളുടെ തുടർപഠനത്തിൽ ധൃതി പിടിച്ചുള്ള തീരുമാനം വേണ്ടെന്നാണ് ഐഎംഎ നിലപാട് വ്യക്‌തമാക്കിയത്‌. അഥവാ ഇത്തരത്തിൽ തുടർപഠനത്തിന് അവസരം നൽകിയാൽ സംസ്‌ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ കെട്ടിടങ്ങള്‍, അധ്യാപകര്‍, ആനുപാതികമായി രോഗികള്‍ എന്നിവയെല്ലാം പുതുതായി വേണ്ടി വരുമെന്നും, സ്‌റ്റാഫ്‌ പാറ്റേൺ ഉൾപ്പടെ മാറ്റേണ്ടി വരുമെന്നും ഐഎംഎ കൂട്ടിച്ചേർത്തു.

Read also: തിരൂരിൽ ഓട്ടോ ഡ്രൈവറെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE