ന്യൂഡെൽഹി: ആയുഷ് ചികിൽസാ രീതികളിൽ എംബിബിഎസ് വിദ്യാർഥികൾക്ക് പരിശീലനം നൽകണമെന്ന നിര്‍ദ്ദേശത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഓരോ ചികിൽസാ രീതിയും ബഹുമാനം അര്‍ഹിക്കുന്നതാണ്. എന്നാല്‍ വിഷയങ്ങള്‍ കൂട്ടിക്കുഴയ്‌ക്കുന്നത് അപകടകരമായ പ്രവണതയാണ്. മിക്‌സോപതി സൃഷ്‌ടിക്കരുതെന്നും ദേശീയ മെഡിക്കൽ കമ്മീഷന്റെ നീക്കം അംഗീകരിക്കാന്‍ ആവില്ലെന്നും ഐഎംഎ പറഞ്ഞു.
എംബിബിഎസിന് ശേഷം ആയുഷ് ചികിൽസാ രീതികളായ ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, യോഗ എന്നിവയിൽ ഏതെങ്കിലുമൊന്നിൽ ഒരാഴ്‌ച പരിശീലനം നേടിയിരിക്കണം എന്നതാണ് പുതിയ നിർദേശം. ദേശീയ മെഡിക്കൽ കമ്മീഷന്റെ ഇന്റേൺഷിപ്പിനുള്ള പുതുക്കിയ കരട് മാർഗനിർദേശ രേഖയിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്.
Read also: ചോറ്റാനിക്കരയിൽ സിവിൽ പോലീസ് ഓഫിസർ ആത്‍മഹത്യ ചെയ്‌തു