ഡെൽഹി: രാജ്യ തലസ്‌ഥാനത്ത് പുതിയ മദ്യനയം പ്രഖ്യാപിച്ചു. മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 25ല്‍ നിന്ന് 21 ആക്കി കുറക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ പുതിയ മദ്യനയത്തിലുണ്ട്. ഇനി മുതല്‍ സര്‍ക്കാര്‍ മദ്യശാലകൾ ഉണ്ടാകില്ലെന്നും പുതിയ മദ്യ ഷോപ്പുകള്‍ തുറക്കില്ലെന്നും ഉപമുഖ്യമന്തി മനീഷ് സിസോദിയ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തിലാണ് സിസോദിയ ഇക്കാര്യം വ്യക്‌തമാക്കിയത്. റവന്യൂ വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് പരിഗണനയെന്ന് പറഞ്ഞ ഉപമുഖ്യമന്ത്രി വരുമാനം 20 ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. വര്‍ഷത്തില്‍ മൂന്ന് ആക്കി ഡ്രൈ ഡേകളുടെ എണ്ണം കുറക്കാനും തീരുമാനമായിട്ടുണ്ട്.
ഡെല്‍ഹിയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിൽ ഒന്നാണ് മദ്യം. 2019– 2020ല്‍ മദ്യവില്‍പനയിലൂടെ പ്രാദേശിക ഭരണകൂടങ്ങള്‍ 5400 കോടി രൂപ നേടിയിരുന്നു.
Read Also: ഡെൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം; ബിൽ ലോക്‌സഭ പാസാക്കി