കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചില്ല; നൂറോളം പേര്‍ക്ക് യാത്ര മുടങ്ങി

By Team Member, Malabar News
Malabarnews_kannur airport
Representational image
Ajwa Travels

കണ്ണൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോവിഡ് പരിശോധന ഫലത്തെ ചൊല്ലി തര്‍ക്കമുണ്ടായതോടെ നൂറോളം യാത്രക്കാര്‍ക്ക് യാത്ര നിഷേധിച്ചു. യാത്രക്കാര്‍ ഹാജരാക്കിയത് സ്വകാര്യ ലാബില്‍ നിന്നുള്ള കോവിഡ് പരിശോധന ഫലം ആയതുകൊണ്ടാണ് വിമാനകമ്പനികള്‍ ദുബായിലേക്കുള്ള യാത്ര നിഷേധിച്ചത്. ഇതിനെത്തുടര്‍ന്ന് കരിപ്പൂരില്‍ നിന്നും ദുബായിലേക്കുള്ള സ്‌പെയിസ് ജെറ്റ് വിമാനം യാത്രക്കാരെ കയറ്റാതെ പുറപ്പെട്ടു. എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാന്‍ എത്തിയവര്‍ക്കും ഇതേ പ്രശ്‌നത്തിന്റെ പേരില്‍ യാത്ര മുടങ്ങി.

മൈക്രോലാബിന്റെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കില്ല എന്ന് എയര്‍ ഇന്ത്യ തീരുമാനം എടുത്തിരുന്നു. ഇതാണ് നൂറോളം ആളുകള്‍ക്ക് യാത്ര നിഷേധിക്കാന്‍ കാരണം. നേരത്തെ മൈക്രോലാബിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആയി ദുബായിലെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മൈക്രോ ഹെല്‍ത്ത് ലാബിന്റെ സര്‍ട്ടിഫിക്കറ്റ് ദുബായ് വിലക്കിയത്. ഇത് യാത്രക്കാരെ അറിയിച്ചിരുന്നു എന്നാണ് സംഭവത്തില്‍ എയര്‍ ഇന്ത്യയുടെ മറുപടി. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് ഇതിനെ പറ്റി നിര്‍ദ്ദേശം നല്‍കിയതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.

മൈക്രോ ഹെല്‍ത്ത് ലാബിന്റെ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാത്തതിനാല്‍ മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരെ മടക്കി അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഉളിയത്തടുക്കയിലെ സ്വകാര്യ ലാബിന് മുന്നില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.

Read also : ‘ഉന്നതി’ മത്സര പരീക്ഷാ പരിശീലനം ഇനി ഓണ്‍ലൈന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE