‘വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍’ ആയി മന്ത്രി കെകെ ശൈലജയും

By Team Member, Malabar News
Malabarnews_vogue
Reporesentational image
Ajwa Travels

തിരുവനന്തപുരം : ഇന്ത്യയിലെ ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയര്‍ സീരീസില്‍ ഇടം നേടി സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. ഒപ്പം തന്നെ ഇത്തവണത്തെ വോഗ് മാഗസിന്റെ കവര്‍ ചിത്രത്തിലും മന്ത്രി തന്നെയാണ്. മന്ത്രിയുടെ പ്രത്യേക അഭിമുഖവും മാഗസിനിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകത്തെ മികച്ച വനിതാ നേതാക്കള്‍ പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതിനെ പറ്റിയാണ് വോഗ് മാഗസിനിലെ ഫീച്ചറുകളിൽ പറയുന്നത്. സംസ്‌ഥാനത്ത് തുടര്‍ച്ചയായി ഉണ്ടായ നിപ, കോവിഡ് വൈറസുകളുടെ വ്യാപനത്തെ പ്രതിരോധിക്കാനായി നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മന്ത്രി ശൈലജയെ വോഗ് ഇന്ത്യ രേഖപ്പെടുത്തിയിരിക്കുന്നത്. ‘ഭയപ്പെടാന്‍ സമയമില്ലെന്നും, ഭയത്തേക്കാളുപരി ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ ആവേശമായിരുന്നു’ എന്നുമാണ് മന്ത്രി വോഗ് മാഗസിനോട് പറഞ്ഞത്.

വോഗിന്റെ അംഗീകാരം കിട്ടിയതോടെ മന്ത്രിക്ക് ആശംസകളുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യമന്ത്രിയെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ അഭിനന്ദിച്ചു. മലയാളികള്‍ക്ക് എല്ലാം അഭിമാനിക്കാവുന്ന നിമിഷമാണ് ഇതെന്ന് അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു. ഒപ്പം തന്നെ കേരളം വലിയ പ്രതിസന്ധിയിലൂടെ കടന്നു പോയ സാഹചര്യങ്ങളില്‍ കാര്യക്ഷമതയോടെ അതിനെ ഒക്കെ നേരിടാന്‍ ശൈലജ ടീച്ചര്‍ക്ക് സാധിച്ചുവെന്നും, തന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് രാഷ്‌ട്രീയ എതിരാളികള്‍ക്ക് മറുപടി നല്‍കാന്‍ മന്ത്രിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്‌തമാക്കി.

Read also : പബ്‌ജി ഗെയിം ഇന്ത്യയിൽ തിരിച്ചെത്തിയേക്കുമെന്ന് സൂചനകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE