തൃശൂർ: ജില്ലാ ക്രൈം ബ്രാഞ്ച് എസ്‌ഐ ടിആർ ആമോദിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ കേസ് പിൻവലിക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി. തൃശൂർ എസ്‌പിയാണ് അപേക്ഷ നൽകിയത്. എസ്‌ഐ ടിആർ ആമോദിനെതിരെ എടുത്തത് കള്ളക്കേസാണെന്ന റിപ്പോർട്ടാണ് എസ്‌പി കോടതിയിൽ നൽകിയത്.
രക്‌തപരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെയാണ് എസ്ഐക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന റിപ്പോർട് കോടതിയിൽ നൽകിയത്. കഴിഞ്ഞ ജൂൺ 30ന് ആയിരുന്നു സംഭവം. ആമോദ് പൊതുസ്‌ഥലത്ത് നിന്ന് മദ്യപിച്ചെന്നാരോപിച്ചു ആബ്‌കാരി ആക്‌ട് പ്രകാരം സിഐ ദിലീപ് കേസെടുക്കുകയായിരുന്നു. സിഐയുടെ റിപ്പോർട് പ്രകാരം ആമോദിനെ 12 മണിക്കൂറിനുള്ളിൽ തൃശൂർ സിറ്റി പോലീസ് കമ്മിഷണർ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു.
എന്നാൽ, കേസിൽ സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ ഉൾപ്പടെ എസ്‌ഐ മദ്യപിച്ചിരുന്നില്ലാ എന്നായിരുന്നു കണ്ടെത്തൽ. ഇത് സാധൂകരിക്കുന്ന റിപ്പോർട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. തൃശൂരിലെ പോലീസിനിടയിൽ നിലനിൽക്കുന്ന പടലപ്പിണക്കങ്ങളുടെ ഭാഗമാണ് കേസെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്‌ഥർ വിശദീകരിക്കുന്നത്.
Most Read| സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി നിപ സ്‌ഥിരീകരിച്ചു; കോഴിക്കോട് അതീവ ജാഗ്രതയിൽ