മുംബൈ: ബോളിവുഡ് താരം ദീപിക പദുകോണിന്റെ കമ്പനിയില്‍ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടക്കുന്നു. മുംബൈയിലും പൂനെയിലുമായി 30 ഇടങ്ങളിലായാണ് പരിശോധന. ഇന്നലെ നടി തപ്‌സി പന്നുവിന്റെയും സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും വീട്ടില്‍ നടത്തിയ റെയ്‌ഡിന്റെ പിന്നാലെയാണിത്.
ഇന്നലെ മുംബൈയിലേയും പൂനയിലേയും ഇവരുടെ ഓഫിസുകളിലും റെയ്‌ഡ് നടന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം ഇതിന് എതിരെ രംഗത്ത് എത്തി. സിബിഐയെയും ഇഡിയെയും കേന്ദ്ര സര്‍ക്കാര്‍ പ്രതികാരത്തിനായി ഉപയോഗിക്കുന്നു എന്നായിരുന്നു ആക്ഷേപം. പെട്ടെന്നുള്ള റെയ്‌ഡിന് പിന്നിലെ കാരണം വ്യക്‌തമല്ല.
കര്‍ഷക പ്രക്ഷോഭം ഉള്‍പ്പെടെ രാജ്യത്തെ വിവിധ വിഷയങ്ങളില്‍ തുറന്നു പറച്ചിലിന്റെ പേരില്‍ നോട്ടപുള്ളികളാണ് അനുരാഗ് കശ്യപും തപ്‌സി പന്നുവും. സിഐഎക്ക് എതിരായ സമരങ്ങളിൽ പങ്കെടുക്കുകയും കേന്ദത്തിന് എതിരെ നിലാപാട് വ്യക്‌തമാക്കുകയും ചെയ്‌തിട്ടുള്ള താരമാണ് ദീപിക.
Also Read: ആദായനികുതി വകുപ്പ് 11 മാസത്തിനിടെ റീഫണ്ടായി നൽകിയത് 1.98 ലക്ഷം കോടി രൂപ