കൊളംബോ: പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിലേക്ക് ഇന്ത്യയിൽ നിന്നും സഹായമായ 40,000 ടൺ ഡീസൽ കൈമാറിയതായി റിപ്പോർട്. ഇന്ത്യ വാഗ്‌ദാനം ചെയ്‌തിരുന്ന 40,000 ടൺ ഡീസൽ ശ്രീലങ്കയിൽ എത്തിയതായും, ഇന്ന് വൈകുന്നേരത്തോടെ ശ്രീലങ്കയിലെ നൂറുകണക്കിന് പമ്പുകളിൽ ഇന്ധന വിതരണം പുനഃരാരംഭിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്.
നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ശ്രീലങ്കയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ധന വിതരണം നിലച്ചിരുന്നു. കൂടാതെ ശ്രീലങ്കയ്‌ക്ക് ഇന്ത്യ വാഗ്‌ദാനം ചെയ്‌തിരുന്ന 40,000 ടൺ അരി നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. അരി എത്തിക്കുന്നതോടെ നിലവിൽ ലങ്ക നേരിടുന്ന വിലവർധന താൽക്കാലികമായി പിടിച്ചു നിർത്താൻ സാധിക്കുകയും ചെയ്യും.
അതേസമയം പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയതോടെ ശ്രീലങ്കയിൽ നിലവിൽ അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രസിഡണ്ടിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ രൂക്ഷമാകുന്നതിനിടയിലാണ് ഇപ്പോൾ സർക്കാർ അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചത്. സുരക്ഷാസേനക്ക് കൂടുതൽ അധികാരങ്ങൾ നൽകി കൊണ്ടാണ് അടിയന്തിരാവസ്‌ഥ നിലവിൽ വന്നിരിക്കുന്നത്.
Read also: നഷ്‌ടപരിഹാരം ‘അതുക്കും മേലെ’; സിൽവർ ലൈനിൽ മുഖ്യമന്ത്രി