ന്യൂഡെല്‍ഹി: ഇന്ത്യന്‍ വ്യോമസേന 88-ആം മത് വ്യോമസേന ദിനം ആഘോഷിക്കുന്നു. സേനയില്‍ പുതിയതായി എത്തിയ റഫാല്‍ യുദ്ധ വിമാനങ്ങളാണ് ഇത്തവണത്തെ പ്രധാന സവിശേഷത. ഡല്‍ഹിക്ക് സമീപമുള്ള ഹിന്‍ഡോണ്‍ വ്യോമതാവളത്തിലാണ് ചടങ്ങുകളും പ്രദര്‍ശനവും നടക്കുന്നത്. വ്യോമസേനയുടെ ധീരരായ യോദ്ധാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
‘ഇന്ത്യന്‍ വ്യോമസേനയുടെ ധീരരായ എല്ലാ യോദ്ധാക്കള്‍ക്കും അഭിനന്ദനങ്ങള്‍. നിങ്ങള്‍ രാജ്യത്തിന്റെ ആകാശം സുരക്ഷിതമായി സൂക്ഷിക്കുക മാത്രമല്ല, ദുരന്ത സമയങ്ങളില്‍ മനുഷ്യരാശിയുടെ സേവനത്തില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ധൈര്യവും അര്‍പ്പണ ബോധവും രാജ്യത്തെ സംരക്ഷിക്കാന്‍ എല്ലാവരേയും പ്രചോദിപ്പിക്കും’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങും വ്യോമസേനക്ക് അഭിവാദ്യം അര്‍പ്പിച്ചു.
ചൈനയുമായി സംഘര്‍ഷം തുടരുന്ന ഘട്ടത്തില്‍ സെപ്റ്റംബർ 10-നാണ് അഞ്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകുന്നത്. റഫാലിന് പുറമെ ജാഗ്വാര്‍, തേജസ്, മിഗ് 29, മിഗ് 21, സുഖോയ് 30 എന്നീ യുദ്ധ വിമാനങ്ങളുടെ പ്രദര്‍ശന പ്രകടനങ്ങളും ഹിന്‍ഡോണ്‍ വ്യോമതാവളത്തില്‍ നടന്നു.
Read Also: കോവിഡ് വ്യാപനം രൂക്ഷം; സംസ്‌ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല