ബുംറക്കും സിറാജിനും എതിരെ വംശീയ അധിക്ഷേപം; പരാതിയുമായി ഇന്ത്യ

By Trainee Reporter, Malabar News
Ajwa Travels

സിഡ്‌നി: ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്‌റ്റിനിടെ ഓസിസ് കാണികൾ ഇന്ത്യൻ താരങ്ങൾക്ക് എതിരെ വംശീയ അധിക്ഷേപം നടത്തിയതായി പരാതി. ഇന്ത്യൻ ബൗളർമാരായ ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങിയവർക്ക് എതിരെയാണ് ശനിയാഴ്‌ച വംശീയത കലർന്ന അശ്ളീല പദപ്രയോഗങ്ങൾ ഉപയോഗിച്ചത്. ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക വൃത്തങ്ങൾ ഇതുസംബന്ധിച്ച് മാച്ച് റഫറി ഡേവിഡ് ബൂണിന് പരാതി നൽകി.

ഇന്ത്യൻ താരങ്ങൾ ബാറ്റ് ചെയ്യുമ്പോഴെല്ലാം കാണികൾ വളരെ മോശമായ രീതിയിൽ അധിക്ഷേപം നടത്തിയിരുന്നു. മദ്യപിച്ചെത്തിയ ഏതാനും കാണികളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. തുടർന്ന് ഇന്ത്യൻ നായകൻ അജിൻക്യ രഹാനെ മാച്ച് ഒഫീഷ്യൽസുമായി സംസാരിച്ചിരുന്നു. തുടർന്നാണ് ഇന്ത്യൻ ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി പരാതി നൽകിയത്.

കോവിഡ് സാഹചര്യങ്ങളെ തുടർന്ന് പരമാവധി 10,000 പേർക്കാണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ പ്രവേശനം നൽകിയിരുന്നത്. ഇതുമൂലം ഗാലറിയിലെ ശബ്‌ദങ്ങൾ വരെ താരങ്ങൾക്ക് വ്യക്‌തമായി കേൾക്കാമായിരുന്നു. വിഷയത്തിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ഇടപെട്ടേക്കുമെന്നാണ് വിവരം.

Read also: ഫേസ്ബുക്കിൽ ലൈവായി ആത്‍മഹത്യാ ശ്രമം; ക്ളേ കമ്പനി തൊഴിലാളിയെ രക്ഷപെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE