ന്യൂഡെൽഹി: രാജ്യത്തെ സസ്യ എണ്ണ ഇറക്കുമതി തുടർച്ചയായ രണ്ടാം വർഷവും കുറയാൻ സാധ്യതയുണ്ടെന്ന് മേഖലയിൽ പ്രവർത്തിക്കുന്ന പ്രധാന സംഘടനായ സോൾവെന്റ് എക്‌സ്ട്രാറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസ്ഇഎ) ബുധനാഴ്‌ച പറഞ്ഞു.
ഒക്‌ടോബർ 31ന് അവസാനിക്കുന്ന 2020-21 വാണിജ്യ വർഷത്തിലെ ഇറക്കുമതി 13.1 മില്യൺ ടണ്ണായി കുറയുമെന്നും, ഇത് കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഇറക്കുമതിയാണെന്നും എസ്ഇഎ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ബിവി മേത്ത ഒരു വെർച്വൽ കോൺഫറൻസിനിടെ ചൂണ്ടിക്കാട്ടി.
എന്നാൽ, രാജ്യത്തെ പാം ഓയിൽ ഇറക്കുമതി കഴിഞ്ഞ വർഷത്തേതിൽ നിന്ന് 8 ശതമാനം കൂടി 7.8 ദശലക്ഷം ടണ്ണായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ രാജ്യത്ത് ശുദ്ധീകരിച്ച പാം ഓയിൽ ഇറക്കുമതി കൂടുതലായി അനുവദിക്കുകയും, ക്രൂഡ് പാം ഓയിലിന്റെ ഇറക്കുമതി നികുതി കുറയ്‌ക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് ഈ വർധനവ് രേഖപ്പെടുത്തിയത്.
Read Also: ലോകകപ്പ് യോഗ്യത; ഫ്രാൻസ്, പോർച്ചുഗൽ ടീമുകൾക്ക് വിജയം