ശ്രീനഗര്‍: ഉറിയിലെ കമാൽകോട്ടിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചത്. പോലീസും സൈന്യവും സംയുക്‌തമായി നടത്തിയ ആക്രമണത്തിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്.
കമാൽകോട്ട് സെക്‌ടറിലെ മഡിയൻ നാനാക് പോസ്‌റ്റിന് സമീപത്ത് വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ജമ്മുകശ്‌മിർ പോലീസാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസവും ഇവിടെ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു.
നുഴഞ്ഞു കയറ്റശ്രമം നടത്തിയ ഒരു ഭീകരനെ പിടികൂടുകയും ചെയ്‌തതായും പോലീസ് പറഞ്ഞു. പ്രദേശത്ത് സൈന്യം കടുത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും സുരക്ഷ കൂട്ടുകയും ചെയ്‌തിട്ടുണ്ട്. നേരത്തെ അഖ്‌നൂർ സെക്‌ടറിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു.
കശ്‌മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം നിരവധി നുഴഞ്ഞു കയറ്റശ്രമങ്ങളാണ് തുടർച്ചയായി നടക്കുന്നത്. വിഘടനവാദസംഘങ്ങളെ വീണ്ടും സംഘടിപ്പിച്ച് നിരന്തര അശാന്തി വിതയ്‌ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായുള്ള സൂചനകൾ രഹസ്യാനേഷണ ഏജൻസികൾക്ക് ലഭിച്ചതായി മുന്നറിയിപ്പുണ്ട്. അതുകൊണ്ടുതന്നെ കശ്‌മിരിൽ പോലീസും സൈന്യവും ശക്‌തമായ ജാഗ്രതയിലാണ്.
Related Read: ജമ്മുവിൽ പിടിയിലായ ലഷ്‌കർ ഭീകരൻ ബിജെപിയുടെ മുൻ ഐടി സെൽ മേധാവി