എറണാകുളം: വര്‍ഷം മുഴുവനും ഭക്ഷണശാലകളിലും പരിശോധനകള്‍ നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശം. ഇതിനായി തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച പശ്‌ചാത്തലത്തിലാണ് കോടതി ഉത്തരവ്.
വിദ്യാര്‍ഥിനിയുടെ മരണത്തിന് പിന്നാലെ സംസ്‌ഥാന വ്യാപകമായി നടത്തുന്ന പരിശോധനകള്‍ സര്‍ക്കാര്‍ നേരത്തേ നടത്തിയിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. നിലവിലെ സര്‍ക്കാരിന്റെ ഇടപെടലുകള്‍ തൃപ്‌തികരമാണെന്നും കോടതി വ്യക്‌തമാക്കി. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തതിന് പിന്നാലെ സംസ്‌ഥാനവ്യാപക പരിശോധനകള്‍ തുടരുകയാണ്.
Most Read: സഞ്‌ജിത്ത് വധക്കേസ്; മുഖ്യസൂത്രധാരനായ അധ്യാപകൻ പിടിയിൽ