കാസർഗോഡ്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുന്ദരയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. പണത്തിനൊപ്പം ബിജെപി പ്രവർത്തകർ നൽകിയെന്ന് പറയപ്പെടുന്ന സ്‌മാർട്ഫോണാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.
സുന്ദരയുടെ അമ്മയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. ബിജെപി പ്രവർത്തകർ പണം നൽകിയതായി കെ സുന്ദരയുടെ അമ്മ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. വാണിനഗറിലെ വീട്ടിൽ എത്തിയാണ് സുന്ദരയുടെ അമ്മയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. അതിനിടെ മജിസ്‌ട്രേറ്റിന് മുൻപാകെ സുന്ദരയുടെ രഹസ്യമൊഴി എടുക്കാനും അന്വേഷണ സംഘത്തിന് ആലോചനയുണ്ട്.
Read also: മരംമുറി വിവാദം; സജീവമായി ഇടപെടാൻ ബിജെപി, മുതിർന്ന നേതാക്കൾ ഇന്ന് മുട്ടിലിൽ