ഐഎസ്എൽ; ഈസ്‌റ്റ് ബംഗാൾ ഇന്ന് മുംബൈ സിറ്റിയെ നേരിടും

By Staff Reporter, Malabar News
malabarnews-eastbengal-mumbai
Ajwa Travels

ബംബോലിം: ഐഎസ്എൽ അരങ്ങേറ്റം തോൽവിയോടെ പൂർത്തിയാക്കിയ ഈസ്‌റ്റ് ബംഗാൾ ആദ്യ ജയം തേടി ഇന്ന് മുംബൈ സിറ്റിക്ക് എതിരെ കളത്തിൽ ഇറങ്ങുന്നു. കരുത്തരായ മുംബൈ കഴിഞ്ഞ കളിയിൽ ഗോവയെ തകർത്ത ധൈര്യത്തിലാണ് ഇന്നിറങ്ങുന്നത്.

ഈസ്‌റ്റ് ബംഗാളിന് അരങ്ങേറ്റ മൽസരം തന്നെ എടികെ മോഹൻ ബഗാന് എതിരെ കൊൽക്കത്ത ഡെർബിയിൽ തോൽവി പിണഞ്ഞത് വലിയ സമ്മർദ്ദം ഉണ്ടാക്കി. എങ്കിലും മികച്ച പ്രകടനം തന്നെയാണ് ടീം പുറത്തെടുത്തതെന്ന് കോച്ച് റോബി ഫൗളർ പറഞ്ഞിരുന്നു.

സസ്‌പെന്‍ഷന്‍ കാരണം എഫ്‌സി ഗോവയ്‌ക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ പുറത്തിരിക്കേണ്ടി വന്ന മൊറോക്കന്‍ മിഡ്‌ഫീൽഡർ അഹമ്മദ് ജാഹു ഇന്ന് മുംബൈ നിരയില്‍ മടങ്ങിയെത്തും. സീസണിലെ ആദ്യ ചുവപ്പ് കാർഡ് കണ്ടതോടെയാണ് ജാഹുവിന് സസ്‌പെൻഷൻ ലഭിച്ചത്.

കേരള ബ്ളാസ്‌റ്റേഴ്‌സിന്റെ മുന്‍ സ്‌ട്രൈക്കര്‍ ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെ പകരക്കാരന്റെ റോളിലാവും എത്തുക. കഴിഞ്ഞ മൽസരത്തിൽ മികച്ച പ്രകടനം കാഴ്‌ച വെച്ച ഗൊദ്ദാർദ് ആവും മുൻനിരയിൽ കളിക്കുക. ആദം ലെ ഫോൻഡ്രെ, ഹ്യുഗോ ബോമസ് എന്നിവരും ആദ്യ ഇലവനിൽ ഉണ്ടായേക്കും.

മറുഭാഗത്ത് ഈസ്‌റ്റ് ബംഗാൾ സ്‌ട്രൈക്കർ ആരോണ്‍ അമാദി ഹോളോവെ ഇന്ന് കളിക്കുന്ന കാര്യം സംശയമാണ്. താരം പൂർണമായും ഫിറ്റല്ലെന്ന് സൂചനകൾ ഉണ്ടായിരുന്നു. കൂടുതൽ വൈവിധ്യമുള്ള താരങ്ങൾ ഇല്ലാത്തത് ടീമിന് തലവേദനയാണ്. മധ്യനിരയിൽ ആന്റണി പിൽകിംഗ്‌ടോൺ തന്നെയാവും ശ്രദ്ധാകേന്ദ്രം. മികച്ച ഇന്ത്യൻ താരങ്ങളുടെ അഭാവമാണ് ടീം നേരിടുന്ന മറ്റൊരു വെല്ലുവിളി. എന്തായാലും ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ മികച്ചൊരു മൽസരം തന്നെ ഫുട്ബോൾ പ്രേമികൾക്ക് പ്രതീക്ഷിക്കാം.

Read Also: ചിത്രീകരണം പൂര്‍ത്തിയാക്കി നിവിന്‍ പോളിയുടെ ‘കനകം കാമിനി കലഹം’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE