ജറുസലേം: പലസ്‌തീൻ ഗാസാ മുനമ്പിലെ ഹമാസ് സൈറ്റുകളില്‍ ബോംബെറിഞ്ഞതായി റിപ്പോർട് പുറത്തുവിട്ട് ഇസ്രയേല്‍ സൈന്യം. പലസ്‌തീൻ മേഖലയില്‍ നിന്ന് വിക്ഷേപിച്ച സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച ബലൂണുകള്‍ക്കുള്ള മറുപടിയായാണ് ഗാസ മുനമ്പിലെ ഹമാസ് സൈറ്റുകളില്‍ ബോംബെറിഞ്ഞതെന്ന് സൈന്യം വ്യക്‌തമാക്കി. ഇതേ കാരണം പറഞ്ഞ് ജൂലൈ മാസത്തിലും ഇസ്രയേല്‍ ഗാസാ മുനമ്പില്‍ റോക്കറ്റാക്രമണം നടത്തിയിരുന്നു.
എന്നാല്‍ ഇത്തവണ നാശനഷ്‌ടങ്ങളോ ആളപായമോ നടന്നിട്ടില്ലെന്നാണ് വിവരം. ഇസ്രയേൽ ആക്രമണത്തിൽ ഹമാസ് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മെയ് മാസത്തിൽ 232 പലസ്‌തീൻകാരുടെയും 12 ഇസ്രയേലുകാരുടെയും ജീവനെടുത്ത ഏറ്റുമുട്ടലിന് ശേഷം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും വീണ്ടും സ്‌ഥിതി വഷളാവുകയായിരുന്നു.
Read also: ജനസംഖ്യയുടെ പകുതിയോളം പേർ സമ്പൂർണ വാക്‌സിനേഷന് വിധേയരായി; വൈറ്റ്ഹൗസ്