തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ ഡിജിപി സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ നാലാം പ്രതിയാണ് സിബി മാത്യൂസ്.
ചാരക്കേസില്‍ പ്രതിയായ നമ്പിനാരായണനെ ഇന്റലിജന്‍സ് ബ്യൂറോയുടെ നിർദേശപ്രകാരമാണ് അറസ്‌റ്റ് ചെയ്‌തതെന്നും കേസ് ആദ്യം അന്വേഷിച്ച സിബിഐ സംഘമാണ് അട്ടിമറി നടത്തിയതെന്നും ആയിരുന്നു സിബി മാത്യൂസിന്റെ വാദം. അതേസമയം, പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുകയാണ് എന്നും അന്വേഷണ ഏജന്‍സികളില്‍ നിന്ന് ഇനിയും തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും സിബിഐ വാദിച്ചു.
എന്നാൽ, തങ്ങള്‍ നിരപരാധികളാണെന്നും ആരോപണമുന്നയിക്കുന്ന തരത്തില്‍ തെളിവുകളില്ലെന്നുമായിരുന്നു പ്രതികളുടെ പക്ഷം. ഇക്കാര്യങ്ങളടക്കം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
സിബി മാത്യൂസിന്റെ ജാമ്യ ഹരജിയെ എതിര്‍ത്ത് നമ്പി നാരായണനും ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മാലി വനിതകളും കക്ഷി ചേര്‍ന്നിരുന്നു. ചാരക്കേസ് ഗൂഢാലോചനയിലെ മറ്റ് നാല് പ്രതികള്‍ക്കും ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
Also Read: സിസ്‌റ്റർ തെരേസ ഉൾപ്പടെ രാജ്യത്തേക്ക്; 80 പേരെ ഇന്ന് ഇന്ത്യയിൽ എത്തിക്കും