തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിൽ സിബിഐ അന്വേഷണ സംഘം നാളെ നമ്പി നാരായണന്റെ മൊഴിയെടുക്കും. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സിബിഐക്ക് വേണ്ടി ഹാജരാവുമെന്നാണ് വിവരം. ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ ഡെല്‍ഹി സ്‌പെഷ്യല്‍ യൂണിറ്റിലെ ഉദ്യോഗസ്‌ഥർ തലസ്‌ഥാനത്ത് എത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ശേഖരിക്കാനും സാക്ഷികളുടെ മൊഴി എടുക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ ഡിജിപി സിബി മാത്യൂസ് ഉൾപ്പടെ 18 പേരെ പ്രതി ചേർത്ത് അടുത്തിടെയാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചത്. ഗൂഢാലോചന, കൃത്രിമ തെളിവുണ്ടാക്കൽ എന്നിവയാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
ഐഎസ്ആര്‍ഒ കേസിൽ നമ്പി നാരായണന്‍ നിരപരാധിയാണെന്ന് സിബിഐ അന്വേഷണത്തിലാണ് കണ്ടെത്തിയത്. തുടർന്നാണ് ആദ്യം കേസന്വേഷിച്ച കേരള പോലീസിലെയും ഐബിയിലെയും ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ നമ്പി നാരായണൻ നിയമ പോരാട്ടം തുടങ്ങിയത്.
Read also: കേരളാ പോലീസിൽ ഐഎസ്, സ്ളീപ്പർ സെൽ സാന്നിധ്യം; ഗുരുതര ആരോപണവുമായി കെ സുരേന്ദ്രന്‍