ഇസ്രോ ചാരക്കേസ് ഗൂഢാലോചന; മുൻ എസ്‌പിയെ സിബിഐ മാപ്പുസാക്ഷിയാക്കും

By Staff Reporter, Malabar News
ISRO spy case conspiracy
Representational Image
Ajwa Travels

തിരുവനന്തപുരം: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിൽ നിർണായക നീക്കവുമായി സിബിഐ. കേസിൽ പ്രതിചേർത്ത മുൻ അന്വേഷണ ഉദ്യോഗസ്‌ഥനെ മാപ്പുസാക്ഷിയാക്കാൻ തീരുമാനം. കേരള പോലീസും ഐബിയും നടത്തിയ ഗൂഢാലോചന തെളിയിക്കാനാണ് മുൻ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്‌ഥനെ സിബിഐ മാപ്പുസാക്ഷിയാക്കുന്നത്.

ചാരക്കേസിൽ നമ്പി നാരായൺ അടക്കമുള്ള ശാസ്‌ത്രജ്‌ഞരെ പ്രതി ചേർത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് സിബിഐ കേസ്. ചാരക്കേസ് അന്വേഷിച്ച 18 ഉദ്യോഗസ്‌ഥരെയാണ് സിബിഐ ഗൂഢാലോചന കേസിൽ പ്രതി ചേർത്തിരുന്നത്. ഇതിൽ അന്നത്തെ ക്രൈം ബ്രാഞ്ച് എസ്‌പിയായിരുന്ന ഉദ്യോഗസ്‌ഥനെയാണ് മാപ്പുസാക്ഷിയാക്കുന്നത്. സിബി മാത്യൂസ് അടക്കമുള്ളവരാണ് സിബിഐ കേസിലെ മറ്റ് പ്രതികൾ.

കഴിഞ്ഞ 10 മാസമായി ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിൽ കൃത്യമായ വഴിത്തിരിവുണ്ടാക്കുന്ന തെളിവുകളിലേക്ക് എത്താൻ സിബിഐയ്‌ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ഈ ഘട്ടത്തിലാണ് ചാരക്കേസ് അന്വേഷിച്ചവരിൽ പ്രധാനപ്പെട്ട ഉദ്യോഗസ്‌ഥനെ തന്നെ മറ്റ് ഉദ്യോഗസ്‌ഥർക്കെതിരെ മാപ്പുസാക്ഷിയായി കോടതിയിലെത്തിക്കാൻ സിബിഐ ശ്രമിക്കുന്നത്.

മുൻ അന്വേഷണ ഉദ്യോഗസ്‌ഥനെ മാപ്പുസാക്ഷിയാക്കുന്നതിലൂടെ കേസിൽ നിർണായക തെളിവുകൾ ലഭിക്കുമെന്നാണ് സിബിഐയുടെ കണക്കുകൂട്ടൽ. നമ്പി നാരായണന്റെ അറസ്‌റ്റിലേക്ക് വഴിതിരിച്ചുവിട്ട പ്രധാനപ്പെട്ട മൊഴികളെടുത്ത ഉദ്യോഗസ്‌ഥൻ കൂടിയാണ് മുൻ ക്രൈം ബ്രാഞ്ച് എസ്‌പി. ഇയാൾക്കു പുറമെ മറ്റുചില ഉദ്യോഗസ്‌ഥരെകൂടി മാപ്പുസാക്ഷിയാക്കാനുള്ള നീക്കത്തിനും സിബിഐ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

Read Also: സംസ്‌ഥാനത്ത് സമ്പൂർണ അടച്ചുപൂട്ടൽ ഉണ്ടാകില്ല; റവന്യൂ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE