തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുസ്‌ലിംലീഗ് ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന പാര്‍ട്ടിയാണെന്ന് തുറന്നടിച്ച മുരളീധരൻ ശോഭാ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളുടെ പ്രസ്‌താവനകളെ തള്ളി.
ആശയപരമായി യോജിക്കണമെങ്കില്‍ ലീഗ് പുതിയ പാര്‍ട്ടിയായി വരേണ്ടി വരുമെന്നും എന്നാൽ വര്‍ഗീയത മാറ്റിവച്ച് വരാന്‍ അവർക്കാകില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിലോ, ഇന്ത്യയില്‍ എവിടെയെങ്കിലുമോ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകാന്‍ മുസ്‌ലിം ലീഗിനെ ക്ഷണിക്കുക എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്; വി മുരളീധരൻ പറഞ്ഞു. മാത്രവുമല്ല കേരളത്തില്‍ ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന ശക്‌തികളില്‍ ഒന്ന് മുസ്‌ലിംലീഗാണെന്നും അത്തരം ഒരു പാര്‍ട്ടിയെ ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് എടുക്കാന്‍ കഴിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്‌തമാക്കി.
അതേസമയം ന്യൂനപക്ഷങ്ങളുമായി ഉള്ള സമീപനവുമായി ബന്ധപ്പെട്ടാണ് ബിജെപി നേതാക്കളുടെ പ്രസ്‌താവനയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ‘ബിജെപി നേതാക്കപറഞ്ഞത് ന്യൂനപക്ഷങ്ങളുമായുള്ള സമീപനവുമായി ബന്ധപ്പെട്ടാണ്. അല്ലാതെ മുസ്‌ലിംലീഗ് എന്ന പാര്‍ട്ടിയുമായി ബന്ധപ്പെട്ടല്ല’, വി മുരളീധരന്‍ വ്യക്‌തമാക്കി.
Read Also: കോൺഗ്രസ്-ലീഗ് സീറ്റ് ചർച്ചകൾ പൂർത്തിയായി; ലീഗിന് 3 സീറ്റുകൾ കൂടി