പാലക്കാട് : വാളയാറിൽ സഹോദരിമാർ കൊല്ലപ്പെട്ട കേസിൽ അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരമിരുന്ന അഡ്വക്കേറ്റ് ജലജ മാധവനെ ആശുപത്രിയിലേക്ക് മാറ്റി. നിരാഹാരമിരുന്നതിനെ തുടർന്ന് ആരോഗ്യനില വഷളായതിന് പിന്നാലെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
മുൻ പബ്ളിക് പ്രോസിക്യൂട്ടറായ ജലജ മാധവൻ കഴിഞ്ഞ 6 ദിവസമായി നിരാഹാര സമരം നടത്തുകയായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ സമരസമിതി നേതാവ് അനിത നിരാഹാര സമരം ആരംഭിച്ചു.
സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്‌ഞാപനം വരുന്നതിന് മുന്നോടിയായി അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഇപ്പോൾ സമരസമിതി ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം വാളയാർ കേസിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്യുമെന്നും സമരസമിതി വ്യക്‌തമാക്കി.
Read also : ദളിത് തൊഴിലാളി ആക്‌ടിവിസ്‌റ്റ് നോദീപ് കൗറിന് ജാമ്യം