ന്യൂഡെൽഹി: പൂര്‍ണഗിരി ജനശതാബ്‌ദി എക്സ്പ്രസിലെ യാത്രക്കാർക്ക് ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല. ട്രെയിൻ 35 കിലോമീറ്റർ ദൂരം പുറകോട്ട് ഓടിയപ്പോൾ ജീവൻ തിരിച്ചുകിട്ടിയെന്ന് വിശ്വസിക്കാൻ പോലും പലർക്കും കഴിഞ്ഞിട്ടില്ല.
സാങ്കേതിക തകരാറ് സംഭവിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചത്. ട്രെയിന്‍ പിന്നോട്ട് ഓടുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡെൽഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലെ തനക്‌പൂരിലേക്ക് പോകുകയായിരുന്നു പൂര്‍ണഗിരി ജനശതാബ്‌ദി എക്സ്പ്രസ്. അമിത വേഗതയിലാണ് ട്രെയിന്‍ പിറകിലേക്ക് ഓടിയത്. അവസാനം ഖാട്ടിമ എന്ന സ്‌ഥലത്ത് എത്തിയാണ് ട്രെയിന്‍ നിന്നത്. യാത്രക്കാരെ അവിടെ ഇറക്കി ബസിലാണ് പിന്നീട് തനക്‌പൂരിലേക്ക് എത്തിച്ചത്.
ഖാട്ടിമയില്‍ നിന്ന് തനക്‌പൂരിലേക്കുള്ള യാത്രാമധ്യേ, പാളത്തിന് കുറുകെ കന്നുകാലി കൂട്ടം ചാടിയതാണ് അപകടമുണ്ടാക്കിയത്. മൃഗങ്ങളെ ഇടിക്കാതിരിക്കാന്‍ വേണ്ടി ലോക്കോ പൈലറ്റ് ബ്രേക്ക് ചവിട്ടിയതോടെയാണ് ട്രെയിനിന് സാങ്കേതിക തകരാറ് സംഭവിച്ചതും പിറകോട്ട് ഓടിയതും.
ട്രെയിൻ പാളം തെറ്റാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. യാത്രക്കാർക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും നോർത്ത് ഈസ്‌റ്റേൺ റെയിൽവേ അറിയിച്ചു. അന്വേഷണ വിധേയമായി ലോക്കോ പൈലറ്റിനെയും ഗാർഡിനെയും സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു.
Also Read: തിരഞ്ഞെടുപ്പ് കാലം; ചൂട് പിടിച്ച് സംസ്‌ഥാനം; അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം