ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്‌റ്റിസ് അറുമുഖസാമി കമ്മീഷൻ വിപുലീകരിക്കാൻ തയ്യാറാണെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ വ്യക്‌തമാക്കി. കോടതി നിർദ്ദേശിച്ചാൽ കമ്മീഷനെ സഹായിക്കാൻ ഡോക്‌ടർമാരെ നിയമിക്കാൻ സർക്കാർ തയ്യാറാണെന്നും തമിഴ്നാട് സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദ്വിവേദി അറിയിച്ചു.
ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള യഥാർഥ വസ്‌തുതകൾ ജനങ്ങളിലെത്തിക്കേണ്ടത് സുപ്രധാനമാണ്. അതിനാൽ, കമ്മീഷൻ വിപുലീകരിക്കാൻ തയ്യാറാണെന്ന് ദുഷ്യന്ത് ദ്വിവേദി വ്യക്‌തമാക്കി.
ജയലളിതയുടെ മരണത്തിന് പിന്നിലെ വസ്‌തുതകളാണ് കമ്മീഷൻ പരിശോധിക്കുന്നത്. എന്നാൽ ജയലളിതക്ക് നൽകിയ മരുന്നുകളെ കുറിച്ചറിയാൻ സമിതിയിൽ ഡോക്‌ടർമാരില്ലെന്നും അറുമുഖസാമി കമ്മീഷനിൽ വിശ്വാസമില്ലെന്നും അപ്പോളൊ ആശുപത്രി നേരത്തേ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
Most Read: കാർഷിക നിയമം പിൻവലിക്കൽ; കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും