തിരുവനന്തപുരം: രാഷ്‌ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍ കേരളത്തിൽ ജെഡിഎസ് പിളര്‍ന്നു. പുതിയ സംസ്‌ഥാന കമ്മിറ്റി രൂപീകരിക്കുമെന്ന് വിമതപക്ഷം അറിയിച്ചു. എച്ച്ഡി ദേവഗൗഡയുമായുളള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് നേതാക്കള്‍ പറഞ്ഞു. വിമതപക്ഷം സികെ നാണുവിന്റെയും ജോർജ് എം തോമസിന്റെയും നേതൃത്വത്തിലാണ് പുതിയ സംസ്‌ഥാന കമ്മിറ്റി രൂപീകരിക്കുന്നത്.
സികെ നാണുവിന്റെ നേതൃത്വത്തിലുള്ള സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിട്ടത് അസാധുവാണെന്ന് നേതാക്കൾ അറിയിച്ചു. ഔദ്യോഗിക പക്ഷത്തിന് കീഴിലുള്ള മാത്യു ടി തോമസിനെയും കെ കൃഷ്‌ണൻകുട്ടിയെയും എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്ന് ഇവർ ആവശ്യപ്പെടും.
പാർട്ടി പ്രതിനിധിയെ മന്ത്രിസഭയില്‍നിന്നു മാറ്റണമോയെന്ന കാര്യം അടുത്ത ഘട്ടത്തില്‍ ആലോചിക്കും. മാത്യു ടി തോമസ്, കൃഷ്‌ണൻകുട്ടി എന്നീ നേതാക്കളെ മുന്നിൽ നിർത്തുന്നതിൽ സാമ്പത്തിക താൽപര്യങ്ങളാണെന്ന് വിമതപക്ഷം ആരോപിച്ചു.
Read Also: യുഡിഎഫ് അപ്രസക്‌തമായിട്ടില്ല, ബിജെപിയെ വളർത്താനാണ് സിപിഎം ശ്രമം; ചെന്നിത്തല