പാറ്റ്‌ന: ബീഹാർ തെരഞ്ഞെടുപ്പില്‍ ജെ ഡി യു സ്‌ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ജയിച്ചാല്‍ ബീഹാറിന്റെ നാശമാണെന്ന രൂക്ഷ വിമര്‍ശനവുമായി എല്‍ ജെ പി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍
‘വരുന്ന തെരഞ്ഞെടുപ്പില്‍ നിതീഷിന്റെ സഖ്യം ജയിച്ചാല്‍ അതോടെ തുടങ്ങും ബീഹാറിന്റെ നാശം. സംസ്‌ഥാനത്തെ ജാതീയ പ്രശ്‌നങ്ങളെ പ്രോൽസാഹിപ്പിക്കുന്ന, വര്‍ഗീയത വളര്‍ത്തുന്ന ഒരു നേതാവിന് കീഴില്‍ എങ്ങനെയാണ് ബീഹാര്‍ വികസിക്കുക’- ചിരാഗ് പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാനിഫെസ്‌റ്റോ പ്രകാശനം ചെയ്യുകയായിരുന്നു ചിരാഗ് പാസ്വാന്‍. സംസ്‌ഥാനത്തെ തൊഴില്‍ രഹിതര്‍ക്കായി ഒരു വെബ് പോര്‍ട്ടല്‍ സ്‌ഥാപിക്കുമെന്നും എല്ലാ പ്രധാന നഗരങ്ങളിലും സ്‌ത്രീകള്‍ക്കായി ടോയ്‌ലെറ്റുകള്‍ സ്‌ഥാപിക്കുമെന്നും ചിരാഗ് പറഞ്ഞു. ബീഹാറിന്റെ അടിസ്‌ഥാനാവശ്യങ്ങള്‍ തങ്ങള്‍ നിറവേറ്റുമെന്നും തെരഞ്ഞെടുപ്പ് പത്രികയില്‍ അവയെല്ലാം ഉള്‍പ്പെടുത്തുമെന്നും ചിരാഗ് വ്യക്‌തമാക്കി.
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 28ന് നടക്കാനിരിക്കേ ചിരാഗ് പാസ്വാന്റെ ലോക് ജനശക്‌തി പാര്‍ട്ടി സഖ്യമുപേക്ഷിച്ച് പുറത്തുപോയത് എന്‍ ഡി എയില്‍ വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ചിരാഗിനെ ഉപയോഗിച്ച് നിതീഷ് കുമാറിന്റെ മുഖ്യമന്ത്രി സ്‌ഥാനം ഒഴിവാക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും ചിരാഗ് ബി ജെ പിയുടെ ബി ടീം ആണെന്നും ആക്ഷേപമുണ്ട്.
Read also: ദുര്‍ഗാ പൂജ; കൂടുതല്‍ ഇളവുകള്‍ നല്‍കി കോടതി ഉത്തരവ്