വാഷിങ്ടൺ: റഷ്യൻ അധിനിവേശത്തിന് എതിരെ പോരാടാൻ യുക്രൈനെ സഹായിക്കുന്നതിന് 800 മില്യൺ ഡോളർ അധിക സൈനിക സഹായം പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്. കിഴക്കൻ യുക്രൈനിലെ ഡോൺബാസ് പ്രദേശത്തിനായുള്ള പോരാട്ടത്തിൽ യുക്രേനിയൻ സേനക്ക് ആവശ്യമായ പീരങ്കികളും വെടിക്കോപ്പുകളും പുതിയ പാക്കേജിൽ ഉൾപ്പെടുന്നു.
അതേസമയം, യുക്രൈനിലെ തുറമുഖ നഗരമായ മരിയുപോളിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന റഷ്യയുടെ അവകാശവാദം സംശയാസ്‌പദമാണെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ പറഞ്ഞു. യുക്രൈനിലെ തുറമുഖ നഗരമായ മരിയുപോളിനെ ‘സ്വതന്ത്രമാക്കിയതായി’ റഷ്യന്‍ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ ഇന്ന് പ്രഖ്യാപിച്ചിരുന്നു.
മരിയുപോൾ നഗരം പിടിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവിൽനിന്ന് പുടിന് അറിയിപ്പു ലഭിച്ചു. മരിയുപോളിലെ അസോവ്സ്‌റ്റാൾ സ്‌റ്റീൽ പ്ളാന്റിൽനിന്നും യുക്രൈൻ സൈനികരെ തുരത്തിയതായി ഒരു ടിവി അഭിമുഖത്തിൽ മന്ത്രി പുടിനോട് പറഞ്ഞു.
Most Read: മണ്ണിടിച്ചിലില്‍ നിന്നും രക്ഷനേടാൻ ഫ്രിഡ്‌ജിൽ അഭയം തേടി; 11കാരന് അൽഭുത രക്ഷപ്പെടൽ