മലപ്പുറം: എംസി ജോസഫൈന്റെ രാജികൊണ്ടൊന്നും പ്രശ്‌നത്തിന് പരിഹാരമാവില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. പരാതി പറയാൻ വിളിച്ച യുവതിയോട് ജോസഫൈൻ മനുഷ്യത്വ രഹിതമായ പെരുമാറ്റമാണ് നടത്തിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതാ കമ്മീഷന്‍ അധ്യക്ഷ പദവിയിലിരിക്കുന്ന ഒരാള്‍ ദുരിതം അനുഭവിക്കുന്ന സ്‌ത്രീകളോട് നീതിപുലര്‍ത്തിയില്ല എന്നത് ന്യായീകരിക്കാൻ സാധിക്കാത്ത കാര്യമാണ്. ഈ ഭരണകാലത്ത് പ്രകടമാകുന്ന അധികാരത്തിന്റെ ഹുങ്കാണ് ഇതെന്ന് കാലം അതിനെ രേഖപ്പെടുത്തും. രണ്ടാമത് അധികാരത്തില്‍ വന്നതിനുശേഷം ‘ഇനിയൊന്നും നോക്കാനില്ല’ എന്ന പിണറായി സർക്കാരിന്റെ നിലപാട് അപകടം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read also: ലോക്ക്ഡൗൺ അവലോകന യോഗം നാളെ ചേരും