കൊച്ചി: അതിജീവിതയുടെ പേര് വെളിപ്പെടുത്തലിൽ നടൻ വിജയ് ബാബുവിനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി ജസ്‌റ്റിസ് കെമാൽ പാഷ. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്നും ആ ഒറ്റകാരണം മതി അയാളെ പിടിച്ച് അകത്തിടാനെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് ശ്രമിച്ചിരുന്നെങ്കിൽ വിജയ് ബാബുവിനെ നേരത്തെ തന്നെ അറസ്‌റ്റ് ചെയ്യാമായിരുന്നു. പലർക്കും പല നീതി എന്നത് ശരിയല്ല. അതിജീവിതക്ക് ഒരു കോടി വാഗ്‌ദാനം ചെയ്‌തതിന് തെളിവുണ്ടെങ്കിൽ അത് ഗൗരവമുള്ള കാര്യമാണ്. ഹേമ കമ്മീഷൻ റിപ്പോർട് പുറത്തുവിടാൻ സർക്കാർ ഭയപ്പെടുന്നത് എന്തിനാണെന്നും കെമാൽ പാഷ ചോദിച്ചു.
പരസ്‌പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം എന്ന വാദം നിലനിൽക്കില്ലെന്നും ഒരു പട്ടി കടിച്ചു എന്ന് കരുതി നിയമ പോരാട്ടവുമായി അതിജീവിത മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മീഷൻ റിപ്പോർട് സർക്കാർ പുറത്തുവിടണം. അതിന് സർക്കാർ ആരെയാണ് ഭയപ്പെടുന്നത്. റിപ്പോർട് പുറത്തുവിട്ടാൽ വൻ തലകൾ ഉരുളുമോ എന്ന ഭയമാണോ? ആരെയെങ്കിലും സംരക്ഷിക്കണമെന്നാണോ എന്നും കെമാൽ പാഷ ചോദിച്ചു.
Most Read: അഗ്‌നിപഥ് പദ്ധതി പ്രയോജനപ്രദം; യുവാക്കൾ സമരത്തിൽ നിന്ന് പിൻമാറണമെന്ന് വി മുരളീധരൻ