തിരുവനന്തപുരം: അഗ്‌നിപഥ് പദ്ധതി യുവാക്കൾക്കും സൈന്യത്തിനും ഒരുപോലെ പ്രയോജനപ്രദമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. യുവാക്കൾ സമരത്തിൽ നിന്ന് പിൻമാറണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കൂടാതെ സ്വര്‍ണക്കടത്ത് കേസിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ തൃപ്‌തിയുണ്ടോ ഇല്ലയോ എന്ന് പറഞ്ഞ് വാർത്തയാക്കാനില്ലെന്നും മുരളീധരന്‍ പറഞ്ഞു. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നു.
മുഖ്യമന്ത്രിക്ക് പരിഭ്രാന്തിയാണ്. മുഖ്യമന്ത്രിയുടെ ഒഴിഞ്ഞുമാറൽ പ്രധാനമാണെന്നും വി മുരളീധരന്‍ വ്യക്‌തമാക്കി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയടക്കം നേരത്തെ ജയിലിൽ കിടന്നു. മുഖ്യമന്ത്രി സ്വർണക്കടത്തിൽ പങ്കാളിയായി എന്ന് ബിജെപിക്ക് സംശയിക്കാൻ ഒരുപാട് തെളിവുകളുണ്ട്. ഒരു മുഖ്യമന്ത്രി സ്വർണക്കള്ളക്കടത്തിൽ പങ്കാളിയായി എന്ന ആരോപണം രാജ്യത്ത് ആദ്യമാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
Read Also: കള്ളപ്പണ ഇടപാട്; മോൻസൺ മാവുങ്കലിനെ ഇഡി ചോദ്യം ചെയ്‌തു