തിരുവനന്തപുരം: വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം തലമുറമാറ്റമാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അവസരോചിതമായ തീരുമാനമാണിത്. ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് അതീതമായിട്ടാണ് എംഎൽഎമാർ അഭിപ്രായം പറഞ്ഞത്; മുരളീധരൻ ചൂണ്ടിക്കാട്ടി. പുതിയ ആളുകൾ കടന്നുവരണം. പ്രതിപക്ഷ നേതാവിനെ കൃത്യ സമയത്താണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു,
ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിഡി സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശിച്ചത്. രമേശ് ചെന്നിത്തലയ്‌ക്കായി ഉമ്മന്‍ ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ശക്‌തമായി രംഗത്ത് വന്നിരുന്നു. എന്നാല്‍, തലമുറമാറ്റം വരട്ടെ എന്ന നിലപാട് സ്വീകരിച്ച രാഹുല്‍ ഗാന്ധി സതീശന് അനുകൂലമായാണ് തീരുമാനമെടുത്തത്.
Read also: ഗ്രൂപ്പ് താൽപര്യങ്ങൾ തള്ളിയതിൽ സന്തോഷം; വിഡി സതീശനെ തിരഞ്ഞെടുത്തതിൽ സുധീരൻ