കണ്ണൂർ: മൂന്ന് മാസമെങ്കിലും സാവകാശം ലഭിച്ചിരുന്നു എങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കാൻ താൻ തയാറായേനെ എന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. പാർട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു എങ്കിൽ സ്‌ഥാനാർഥിയായി നിൽക്കുമായിരുന്നു എന്ന് സുധാകരൻ പറഞ്ഞു.
മൽസരിക്കാന്‍ പാര്‍ട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു എങ്കിൽ താന്‍ തയ്യാറായിരുന്നു. മൽസരിക്കുകയും മണ്ഡലത്തില്‍ നല്ല ചലനം ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ യാതൊരു വിധ സൂചനയും നേരത്തെ ലഭിച്ചിരുന്നില്ല; സുധാകരൻ പറഞ്ഞു. പാർട്ടി തന്റെ ജീവനും ജീവിതവുമാണ്. കോൺഗ്രസിനായി ജീവിതം മാറ്റിവച്ച വ്യക്‌തിയാണ് താനെന്നും പാർട്ടി നിലനിൽക്കുന്ന കാലം വരെ ഇവിടെ തന്നെ തുടരുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ധര്‍മ്മടത്ത് പിണറായി വിജയനെതിരെ കെ സുധാകരന്‍ മൽസരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു എങ്കിലും പിന്നീട് മൽസരിക്കാന്‍ തയ്യാറല്ലെന്ന് ഇദ്ദേഹം തന്നെ വ്യക്‌തമാക്കിയിരുന്നു. ഏറെ തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും ഒടുവിൽ കണ്ണൂർ ഡിസിസി സെക്രട്ടറി സി രഘുനാഥിനെയാണ് മുഖ്യമന്ത്രിക്കെതിരെ മൽസരിക്കാൻ യുഡിഎഫ് രംഗത്ത് ഇറക്കിയത്.
Read also: ഒരേ വോട്ടർക്ക് പല മണ്ഡലങ്ങളിൽ വോട്ട്; ക്രമക്കേട് ആവർത്തിച്ച് ചെന്നിത്തല