തിരുവനന്തപുരം : കൊടകര കുഴപ്പണ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ബുധനാഴ്‌ച ഹാജരാകും. രാവിലെ പത്തരയോടെ തൃശൂരിലാണ് ചോദ്യം ചെയ്യലിന് ഹാജരാക്കുക. ഈ മാസം 6ആം തീയതി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും പാർട്ടി ഭാരവാഹി യോഗം കാരണം അന്വേഷണ സംഘത്തിന് മുൻപിൽ അദ്ദേഹം ഹാജരായിരുന്നില്ല.
നിലവിൽ കുഴപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി പ്രതിരോധത്തിലായ സാഹചര്യത്തിലാണ് സംസ്‌ഥാന അധ്യക്ഷൻ ചോദ്യം ചെയ്യലിനായി എത്തുന്നത്. കൊടകര കേസുൾപ്പെടെ ഏത് കേസിലും ഹാജരാകുമെന്നും, മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ലെന്നും രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞിരുന്നു.
കൂടാതെ സ്വർണക്കടത്ത് കേസിൽ ബിജെപി നേതാക്കൾക്കെതിരെ മൊഴി നൽകാൻ ജയിൽ ഉദ്യോഗസ്‌ഥർ സമ്മർദ്ദം ചെലുത്തിയെന്ന് പ്രതി സരിത്ത് വ്യക്‌തമാക്കിയിരുന്നു. ഇത് ഭരണ സംവിധാനത്തിന്റെ ദുരുപയോഗമാണെന്നും, ജുഡീഷ്യല്‍ കമ്മീഷനെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിക്കുന്ന നടപടിയെ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും സുരേന്ദ്രന്‍ വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി.
Read also : ഡെല്‍ഹിയിൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ