ന്യൂഡെൽഹി: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ അനുവദിച്ച് ഡെല്‍ഹി സര്‍ക്കാര്‍. സ്‌കൂളുകൾ, കോളേജുകള്‍, അക്കാദമി ട്രെയിനിങ് സെന്ററുകള്‍ എന്നിവ തുറക്കാമെന്നും ഓഡിറ്റോറിയങ്ങള്‍ക്കും അസംബ്ളി ഹാളുകള്‍ക്കും പ്രവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.
എന്നാൽ സ്‌കൂളുകളിലും കോളേജുകളിലും അധ്യാപകര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കൂടാതെ 50 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനാനുമതി ലഭിക്കുകയുള്ളൂ. അതേസമയം, സ്വിമ്മിങ് പൂളുകള്‍, സിനിമ തിയേറ്ററുകള്‍, സ്പാ എന്നിവയ്‌ക്ക് പ്രവർത്തിക്കാൻ അനുവാദമില്ല.
കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏപ്രില്‍ 20നാണ് ഡെല്‍ഹിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
Read also: എംബിബിഎസ് വിദ്യാർഥികൾക്ക് ആയുഷ് പരിശീലനം; എതിര്‍ത്ത് ഐഎംഎ