തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീലിന്റെ പിഎച്ച്ഡിക്കെതിരായ പരാതി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ നിർദേശം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജലീൽ പിഎച്ച്ഡി നേടിയ കേരളാ സർവകലാശാലക്കാണ് ഗവർണർ നിർദ്ദേശം നൽകിയിരിക്കുന്നത്.
പിഎച്ച്ഡി പ്രബന്ധത്തിൽ തെറ്റുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരുന്നത്. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിനാണ് മന്ത്രിക്കെതിരെ പരാതി നൽകിയത്. പ്രബന്ധത്തിൽ ഗവേഷകന്റേതായി മൗലിക സംഭാവനകൾ ഒന്നുമില്ലെന്നും അതുകൊണ്ടുതന്നെ പ്രബന്ധം പുനർമൂല്യനിർണയത്തിന് വിധേയമാക്കണമെന്നും ഗവർണർക്ക് നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു.
മലബാർ കലാപത്തിനെ കുറിച്ചുള്ള പഠനത്തിന് 2006ലാണ് കെടി ജലീലിന് പിഎച്ച്ഡി നൽകിയത്. സിൻഡിക്കേറ്റ് നിലവിൽ ഇല്ലാതിരുന്ന കാലത്ത് കേരളാ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായിരുന്ന ഡോ എംകെ രാമചന്ദ്രൻ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് മന്ത്രിക്ക് ഡോക്‌ടറേറ്റ് നൽകിയതെന്നും പരാതിയിൽ പറയുന്നു. വിഷയത്തിൽ കെടി ജലീൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Read also: അര്‍ണബിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് മഹാരാഷ്‍ട്ര ഗവര്‍ണര്‍