കാട്ടായിക്കോണം സംഘർഷം; സിപിഎം പ്രവർത്തകൻ റിമാൻഡിൽ, 4 പേരെ ജാമ്യത്തിൽ വിട്ടു

By News Desk, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: കാട്ടായിക്കോണത്ത് ബിജെപിയുടെ ബൂത്ത് തകർത്ത് പ്രവർത്തകരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകൻ സുർജിത് റിമാൻഡിൽ. ബാക്കി നാല് പേരെ ജാമ്യത്തിൽ വിട്ടു.

2016ലെ തിരഞ്ഞെടുപ്പ് സംഘർഷത്തിലും പ്രതിയായ സുർജിത്തിനെ, സ്‍ത്രീകളടക്കമുള്ള ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിലാണ് റിമാൻഡ് ചെയ്‌തത്‌. കാറിലെത്തിയ ബിജെപി സംഘം തങ്ങളെ ആക്രമിച്ചെന്ന് ഉച്ചയോടെ സിപിഎം പരാതി ഉയർത്തിയിരുന്നു.

എന്നാൽ ഇത്തരത്തിൽ കാറില്ലെത്തിയവർ ആക്രമിച്ചിട്ടില്ലെന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പോലീസ് നിലപാട്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുമില്ല. എന്നാൽ സിപിഎം പ്രവർത്തകർ ബിജിപെ പ്രവർത്തകന്റെ കാർ തകർത്തതിൽ കേസെടുത്തിട്ടുണ്ട്.

കേരളാ പോലീസിനും മുകളിൽ പോലീസുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് സംഭവത്തിൽ കേന്ദ്ര ഇടപെടലുണ്ടായതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. പോലീസ് നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Also Read: മൻസൂർ കൊലപാതകം; സംഭവം ദൗർഭാഗ്യകരമെന്ന് എംവി ജയരാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE