വാഷിംഗ്‌ടണ്‍: കാബൂള്‍ വിമാനത്താവളത്തിലെ രക്ഷാ ദൗത്യത്തില്‍ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണിതെന്നാണ് ബൈഡന്‍ പറഞ്ഞത്. അഫ്‌ഗാനിലെ നിലവിലെ പ്രതിസന്ധിക്ക് ഇടയാക്കിയ സേനാ പിൻമാറ്റത്തിന് രൂക്ഷ വിമർശനം ഏറ്റുവാങ്ങുന്നതിനിടെയാണ് ബൈഡന്റെ പുതിയ പരാമർശം.
കാബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷയ്‌ക്കായി ആറായിരം സൈരികരാണ് ഉള്ളത്. ഇതിനകം 18,000 പേരെ അഫ്‌ഗാനിസ്‌ഥാനില്‍ നിന്ന് മാറ്റി. അഫ്‌ഗാനില്‍ യുഎസിനെ സഹായിച്ച സ്വദേശികളെ അമേരിക്കയില്‍ എത്തിക്കുമെന്നും ജോ ബൈഡന്‍ പറഞ്ഞു.
അപകടകരമെന്നാണ് അഫ്‌ഗാന്‍ രക്ഷാ ദൗത്യത്തെ ബൈഡന്‍ വിശേഷിപ്പിച്ചത്. ദൗത്യത്തിന്റെ അന്തിമ ഫലത്തിന്റെ അനിശ്‌ചിതാവസ്‌ഥയെ കുറിച്ചുളള പരാമർശം ഇന്ത്യ അടക്കമുളള ലോക രാജ്യങ്ങൾ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.
അതേസമയം, അഫ്‌ഗാനിൽ കുടുങ്ങി കിടക്കുന്ന മുഴുവൻ അമേരിക്കക്കാരെയും രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് ബൈഡൻ ഉറപ്പ് നൽകി. സേനാ പിൻമാറ്റത്തിന് പിന്നാലെ ഉടലെടുത്ത അഫ്‌ഗാനിലെ പ്രതിസന്ധി അമേരിക്കയുടെ വിശ്വാസ്യതയ്‌ക്ക് കോട്ടം തട്ടിച്ചിട്ടില്ലായെന്നും ജോ ബൈഡൻ പറഞ്ഞു.
National News: രാജ്യത്ത് ‘സൈകോവ്-ഡി’ വാക്‌സിന് അനുമതി; സുപ്രധാന നേട്ടമെന്ന് പ്രധാനമന്ത്രി