കളമശേരി സ്‌ഫോടനം; ലിബിനക്കും അമ്മയ്‌ക്കും പിന്നാലെ സഹോദരനും വിടവാങ്ങി

ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിലായിരുന്ന മലയാറ്റൂർ സ്വദേശി പ്രവീണാണ് മരിച്ചത്. ഇതോടെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി.

By Trainee Reporter, Malabar News
Kalamasery blast
Kalamasery blast
Ajwa Travels

കൊച്ചി: കളമശേരി സ്‌ഫോടനത്തിൽ ഒരാൾകൂടി മരിച്ചു. ലിബിനക്കും അമ്മയ്‌ക്കും പിന്നാലെ സഹോദരനും വിടവാങ്ങി. ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിലായിരുന്ന മലയാറ്റൂർ സ്വദേശി പ്രവീണാണ് മരിച്ചത്. ഇതോടെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി. പ്രവീണിന്റെ അമ്മ മലയാറ്റൂർ സ്വദേശിനി സാലി പ്രദീപൻ കഴിഞ്ഞ 11 നാണ് മരിച്ചത്. സ്‌ഫോടനം നടന്ന ദിവസം 12കാരിയായ സഹോദരി ലിബിനെയും മരിച്ചു.

സഹോദരി ലിബിനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രവീണിന് പൊള്ളലേറ്റത്. ഒരു കടുംബത്തിലെ മൂന്ന് പേരാണ് ഇതോടെ മരണത്തിന് കീഴടങ്ങിയത്. ഗുരുതരമായി പൊള്ളലേറ്റ എട്ടുപേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്. കഴിഞ്ഞ മാസം 29ന് രാവിലെ ഒമ്പതരയോടെയാണ് യഹോവയുടെ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം ഉണ്ടായത്.

സ്‌ഫോടനം നടത്തിയതിന് പിന്നാലെ പ്രതിയായ ഡൊമിനിക് മാർട്ടിൻ കൊടകര പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയിരുന്നു. അതിനിടെ, കസ്‌റ്റഡി കാലാവധി അവസാനിച്ച പ്രതി ഡൊമിനിക് മാർട്ടിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായതിനാൽ അന്വേഷണ സംഘം പ്രതിയെ വീണ്ടും കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നില്ല. തുടർന്ന്, കോടതി പ്രതിയുടെ റിമാൻഡ് കാലാവധി നീട്ടുകയായിരുന്നു.

Most Read| മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ് തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE