കണ്ണൂർ: ഗാർഹിക പീഡനത്തിൽ മനംനൊന്ത് പയ്യന്നൂർ കോറോം സ്വദേശി സുനീഷ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി സുനീഷയുടെ ഭർത്താവ് വിജീഷിനെയും വീട്ടുകാരെയും ഇന്ന് ചോദ്യം ചെയ്യും. ഇന്നലെ സുനീഷയുടെ വീട്ടുകാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. സുനീഷയുടെയും വിജീഷിന്റെയും മൊബൈൽ ഫോണും പോലീസ് കസ്‌റ്റഡിയിൽ വാങ്ങി പരിശോധിക്കും.
അതേസമയം, ഭർത്താവ് വിജീഷിൽ നിന്നും നിരന്തരം മർദ്ദനം നേരിട്ടു എന്ന് വ്യക്‌തമാകുന്ന സുനീഷയുടെ ഓഡിയോ പുറത്ത് വന്നിട്ടുണ്ട്. ഈ ശബ്‌ദരേഖകൾ വിശദമായി പോലീസ് പരിശോധിക്കും. ഇതിന് ശേഷമായിരിക്കും ആത്‍മഹത്യ പ്രേരണ അടക്കമുള്ള കുറ്റങ്ങൾ ചുമത്തുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കുക. അതേസമയം, സുനീഷ ഭർതൃ വീട്ടിൽ നേരിട്ടത് കൊടിയ പീഡനമാണെന്ന് വെളിപ്പെടുത്തി വല്യമ്മ ദേവകി രംഗത്തെത്തിയിട്ടുണ്ട്.
സുനീഷയ്‌ക്ക് സ്‌ഥിരമായി ഭർതൃ വീട്ടിൽ നിന്ന് മർദ്ദനം ഏറ്റിരുന്നതായി അവർ വെളിപ്പെടുത്തി. സുനീഷയ്‌ക്ക് ഭക്ഷണം നൽകിയിരുന്നില്ല. ഒരു മാസമായി ഹോട്ടലിൽ നിന്ന് പാഴ്‌സൽ വാങ്ങിയാണ് കഴിച്ചിരുന്നത്. സ്വന്തം വീട്ടിലേക്ക് വിളിക്കാനോ പോകാനോ സുനീഷയെ അനുവദിച്ചിരുന്നില്ലെന്നും അവർ വിളിപ്പെടുത്തി. ഇന്നലെയാണ് സുനീഷയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also: കോഴിക്കോട് അരക്കോടിയുടെ മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍