ന്യൂഡെല്‍ഹി: കോണ്‍ഗ്രസിനുള്ളില്‍ അഴിച്ചുപണി അത്യാവശ്യമാണെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. മുന്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്‌മിതാ ദേവ് പാര്‍ട്ടി വിട്ടതിന് തൊട്ട് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘സുഷ്‌മിത പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജി വെച്ചു. യുവനേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ പലപ്പോഴും പഴി കേള്‍ക്കുന്നത് ഞങ്ങള്‍ മുതിര്‍ന്ന നേതാക്കളാണ്. പാര്‍ട്ടി പല കാര്യങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണ്. കണ്ണടച്ചാണ് പാര്‍ട്ടിയുടെ പോക്ക്’ ട്വിറ്ററില്‍ കപില്‍ സിബല്‍ കുറിച്ചു.
മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയും മുൻ എംപിയുമായ സുഷ്‌മിതാ ദേവ് പാർട്ടി വിട്ടത് ഇന്ന് രാവിലെയാണ് വ്യക്‌തമായത്. ഇന്ന് രാവിലെ തന്റെ ട്വിറ്റർ ഹാൻഡിലിന്റെ ബയോയിൽ മുൻ അംഗം എന്ന് സുഷ്‌മിതാ ദേവ് രേഖപ്പെടുത്തിയിരുന്നു. നേതൃത്വവുമായി പിണങ്ങി നിൽക്കുകയായിരുന്നു സുഷ്‌മിത എന്നും റിപ്പോർട്ടുകളുണ്ട്. സുഷ്‌മിതാ ദേവ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുണ്ട്.
Read Also: പൊതു സ്‌ഥലങ്ങളിൽ പ്രവേശിക്കാൻ വാക്‌സിനേഷൻ നിർബന്ധം; അബുദാബിയിൽ 20 മുതൽ