തിരുവനന്തപുരം: ഇന്ന് കർക്കിടകം ഒന്ന്. പിതൃപുണ്യം തേടിയുള്ള ബലി തർപ്പണ ചടങ്ങുകൾക്ക് സംസ്‌ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുകയാണ്. ആലുവ ശിവക്ഷേത്രം, വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം, മലപ്പുറം തിരുനാവായ നാവാ മുകുന്ദക്ഷേത്രം, കോഴിക്കോട് വരയ്‌ക്കൽ കടപ്പുറം എന്നിവിടങ്ങളിലെല്ലാം ബലി തർപ്പണത്തിനായി ആയിരക്കണക്കിന് ആളുകളുടെ നീണ്ട നിരയാണുള്ളത്.
ആലുവ മണപ്പുറത്ത് ബലി തർപ്പണ ചടങ്ങുകൾ പുലർച്ചെ ഒരു മണിയോടെ തുടങ്ങി. 80 ബലിത്തറകളാണ് ഇത്തവണ വിശ്വാസികൾക്കായി തയ്യാറാക്കിയിട്ടുള്ളത്. ഭക്‌തജന തിരക്ക് നിയന്ത്രിക്കാനും സുരക്ഷക്കുമായി മണപ്പുറത്ത് പ്രത്യേക സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ പുലർച്ചെ രണ്ടു മണിക്ക് ബലിതർപ്പണ ചടങ്ങുകൾക്ക് തുടക്കമായി.
ക്ഷേത്രത്തിലെ 16 കർമികളാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. വയനാട് തിരുനെല്ലിയിൽ പുലർച്ചെ മൂന്ന് മണിക്ക് ചടങ്ങുകൾ ആരംഭിച്ചു. കോഴിക്കോട് വരക്കൽ കടപ്പുറം അടക്കം സംസ്‌ഥാനത്തെ കേന്ദ്രങ്ങളിൽ നിരവധിപ്പേർ ബലിയർപ്പിക്കാനെത്തി.
Most Read: ഏക സിവിൽ കോഡ്; സിപിഎം സെമിനാർ നനഞ്ഞ പടക്കമായി മാറിയെന്ന് സുധാകരൻ