ബംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ ഗോവധ നിരോധന നിയമത്തില്‍ ഗോസംരക്ഷകര്‍ക്ക് നല്‍കുന്ന നിയമസംരക്ഷണം സര്‍ക്കാര്‍ പിന്‍വലിക്കാന്‍ സാധ്യത. ഗോവധ നിരോധന ബില്ലിനെതിരെയുള്ള പൊതുതാല്‍പര്യ ഹരജിയില്‍ കര്‍ണാടക ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഗോസംരക്ഷര്‍ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിൻമാറുന്നത് എന്നാണ് വിവരം.
ഗോസംരക്ഷകര്‍ക്ക് നല്‍കുന്ന നിയമസംരക്ഷണം പ്രകാരം കന്നുകാലികളുമായി യാത്രചെയ്യുന്ന കര്‍ഷകരെയടക്കം തടയുകയും വിചാരണ ചെയ്യുകയും ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയ കോടതി ജനുവരി 18നകം ഇക്കാര്യത്തില്‍ നിലപാട് വ്യക്‌തമാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഇതേതുടര്‍ന്ന് നിയമത്തിലെ ചില നിബന്ധനകള്‍ സര്‍ക്കാര്‍ പുന:പരിശോധിക്കുമെന്ന് നിയമമന്ത്രി ജെസി മധുസ്വാമി വ്യക്‌തമാക്കി. സാധാരണ ജനങ്ങള്‍ക്കുള്ള നിയമപിന്തുണയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും ഗോവധ നിരോധനത്തിന്റെ പേരില്‍ ഗുണ്ടാ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Read also: കിസാൻ പരേഡ്; കർഷകർ രാജ്‌പഥിലേക്കില്ല; പ്രചാരണം തള്ളി നേതാക്കൾ