തൃശൂർ: കരുവന്നൂര്‍ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എസി മൊയ്‌തീൻ എംഎൽഎക്കെതിരെ കുരുക്ക് മുറുക്കി എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എസി മൊയ്‌തീനാണെന്ന് ഇഡി വ്യക്‌തമാക്കി. കേസിൽ 15 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്കാണ് ലോൺ അനുവദിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ ബാങ്കിൽ പണയപ്പെടുത്തിയെന്നും ലോൺ നേടിയത് ഈ രേഖയുടെ അടിസ്‌ഥാനത്തിലാണെന്നും ഇഡി പറയുന്നു. എസി മൊയ്‌തീൻ അടക്കമുള്ളവർക്കെതിരെ കൂടുതൽ അന്വേഷണം തുടരുമെന്നും, കഴിഞ്ഞ ദിവസത്തെ റെയ്‌ഡിൽ 36 ഇടങ്ങളിലെ സ്വത്ത് കണ്ടെത്തിയെന്നും 15 കോടി രൂപയുടെ മൂല്യം ഈ സ്വത്തുക്കൾക്ക് ഉണ്ടെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു.
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് മതിയായ ഈടില്ലാതെയാണ് വലിക തുകകൾ വായ്‌പയായി അനുവദിച്ചത്. ബാങ്ക് സാമ്പത്തിമായി തകർന്നതോടെ നിക്ഷേപം നടത്തിയ നിരവധി സാധുക്കൾ പ്രതിസന്ധിയിലായി. പലർക്കും ബാങ്കിൽ ഈട് വെച്ചതിൽ ജപ്‌തി നോട്ടീസും നൽകിയിരുന്നു. ഇതേത്തുടർന്ന് ആത്‍മഹത്യയടക്കം ഉണ്ടായി. ഈ സംഭവത്തെ കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്.
Most Read| കെകെ ശൈലജയുടെ ആത്‌മകഥ എംഎ ഇംഗ്ളീഷ് സിലബസിൽ; പ്രതിഷേധം