കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം രാഷ്‌ട്രീയ പ്രേരിതമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്‌തമാക്കി.
കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഫലപ്രദമായിട്ടാണ് നടക്കുന്നതെന്നും സർക്കാർ വിശദീകരണം നൽകി. സിപിഎമ്മിന് നിയന്ത്രണമുള്ള ബാങ്കിനെതിരായ പോലീസ് അന്വേഷണം എങ്ങുമെത്തില്ലെന്ന് ആരോപിച്ച് ഇവിടുത്തെ മുൻ ജീവനക്കാരൻ നൽകിയ ഹരജിയാണ് ഹൈക്കോടതിയുടെ മുന്നിലുളളത്.
പ്രതികൾ തയ്യാറാക്കിയ നിരവധി വ്യാജ രേഖകൾ കണ്ടെത്തിയെന്ന് സർക്കാർ നൽകിയ റിപ്പോർട്ടിലുണ്ട്. ഇക്കാര്യത്തിൽ ഫലപ്രദമായ അന്വേഷണമാണ് തുടരുന്നതെന്നും, ബാങ്കിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജീവനക്കാരൻ സ്‌ഥാപിത താൽപര്യങ്ങളോടെയാണ് ഹരജിയുമായി സമീപിച്ചതെന്നും സർക്കാർ മറുപടി നൽകി.
Read Also: ന്യൂനമർദ്ദം ശക്‌തി പ്രാപിക്കുന്നു; ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യത