തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് നിയമസഭയിൽ മന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. അതിജീവനം സാധ്യമായെന്നും സാധാരണ രീതിയിലേക്ക് ജനജീവിതം എത്തിയെന്നും മന്ത്രി അറിയിച്ചു. ഇത് നികുതി വരുമാനത്തിലും സമ്പദ്‌വ്യവസ്‌ഥയിലും പ്രതിഫലിക്കും.
ആഭ്യന്തര വരുമാനം വർധിച്ചെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം നേരിടാൻ 2000 കോടി രൂപയും ആഗോള സാമ്പത്തിക സെമിനാറിന് 2 കോടി രൂപയും അനുവദിച്ചു. സർവകലാശാലകൾക്ക് മൊത്തത്തിൽ 200 കോടി രൂപയും തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്കിന് 100 കോടി രൂപയും നീക്കിവെച്ചു. ജില്ലാ സ്‌കിൽ പാർക്കുകൾക്കായി 300 കോടി രൂപ നീക്കിവെച്ചതായും മന്ത്രി അറിയിച്ചു.
Most Read: യൂണിഫോമിൽ ഗുണ്ടയോടൊപ്പം മദ്യപാനം; പോലീസ് ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തു