തിരുവനന്തപുരം: കോവിഡ് വാക്‌സിൻ വിതരണത്തിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്‌സിൻ സൂക്ഷിക്കാനുള്ള സ്‌ഥലങ്ങൾ സംസ്‌ഥാനത്ത് തയ്യാറാണ്. ആരോഗ്യ പ്രവർത്തകർക്കും വയോജനങ്ങൾക്കും പ്രമേഹം തുടങ്ങിയ അസുഖമുള്ളവർക്കും ആയിരിക്കും മുൻഗണന നൽകുകയെന്നും മന്ത്രി പറഞ്ഞു.
ആശുപത്രികൾ വഴിയാകും വാക്‌സിൻ വിതരണം നടത്തുക. തിരഞ്ഞെടുത്ത ആശുപത്രികളുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. കേരളത്തിന് പ്രഥമ പരിഗണന നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യയില്‍ കോവിഡ് വാക്‌സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ഇന്ന് ചേര്‍ന്ന സമിതി യോഗത്തില്‍ തീരുമാനമായില്ല. ജനുവരി ഒന്നിന് സമിതി വീണ്ടും ചേരും. അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സിറം സിഇഒ അദര്‍ പൂനെവാല പ്രതികരിച്ചു.
വാക്‌സിന് അടിയന്തരാനുമതി തേടി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനെവാല ആരോഗ്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. 50 മില്യണ്‍ ഡോസ് വാക്‌സിനുകള്‍ ഇന്ത്യയില്‍ ഇതുവരെ ഉല്‍പാദിപ്പിച്ചു കഴിഞ്ഞു. മാര്‍ച്ചോടെ ഇത് 100 മില്യണായി വര്‍ധിപ്പിക്കുമെന്നാണ് പൂനെവാലെ പറഞ്ഞത്.
National News: ചര്‍ച്ച പരാജയം; നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍