തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ നിന്ന് ഹോം സിനിമയെ ഒഴിവാക്കിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ജൂറിയോട് വിശദീകരണം ചോദിക്കില്ലെന്ന് മന്ത്രി വ്യക്‌തമാക്കി.
പുരസ്‌കാരങ്ങൾ നിർണയിക്കുന്നതിൽ ജൂറിക്ക് പരമാധികാരം നൽകിയിരുന്നു. എല്ലാ സിനിമകളും കണ്ടുവെന്നാണ് ജൂറി പറഞ്ഞത്. മികച്ച നിലയിലാണ് പരിശോധന നടന്നത്. ഇന്ദ്രൻസിന് തെറ്റിദ്ധാരണ ഉണ്ടായതാകാമെന്നും മന്ത്രി പറഞ്ഞു. അവാർഡ് നിർണയത്തിൽ സർക്കാർ ഇടപെടൽ നടന്നുവെന്ന ആരോപണം തള്ളിയ മന്ത്രി സിനിമ നല്ലതോ ചീത്തയോ എന്ന് പറയേണ്ടത് താനല്ല എന്നും കൂട്ടിച്ചേർത്തു.
സർക്കാരിനാണ് നല്ല അഭിനയത്തിന് അവാർഡ് നൽകേണ്ടതെന്ന് ഷാഫി പറമ്പിലിന്റെ പ്രതികരണത്തോട് നന്നായി അഭിനയിക്കുന്നവർക്കല്ലേ അവാർഡ് നൽകാനാകൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നന്നായി അഭിനയിച്ചാൽ അടുത്ത തവണ കോൺഗ്രസ് നേതാക്കളെ പരിഗണിക്കാമെന്നും ഇതിനായി വേണമെങ്കിൽ പ്രത്യേക ജൂറിയെ വെക്കാമെന്നും സജി ചെറിയാൻ പരിഹസിച്ചു.
ഹോമിലെ പ്രകടത്തിന് ഇന്ദ്രന്‍സിനെ പരിഗണിക്കാതിരുന്നതിൽ സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം ശക്‌തമാണ്. ടി രമ്യാ നമ്പീശന്‍, കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, ടി സിദ്ദിഖ് തുടങ്ങി ഒട്ടനവധിപേര്‍ ഇന്ദ്രന്‍സാണ് പുരസ്‌കാരത്തിന് അര്‍ഹനെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
Most Read: വിമാനത്തിന് പണമില്ല, സ്വയം പെട്ടിയിൽ കയറി യുവാവിന്റെ ‘പാഴ്‌സൽ’ യാത്ര; അതിസാഹസികം