തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ഗുരുതര ആരോപണവുമായി സംവിധായകൻ പ്രിയനന്ദൻ. തന്റെ സിനിമ അവാർഡ് നിർണയ സമിതി പൂഴ്‌ത്തിയെന്നാണ് ആരോപണം. ‘ധബാരിക്കുരുവി’ എന്ന സിനിമ ആദ്യ റൗണ്ടിൽ ഉണ്ടായിരുന്നുവെന്ന് ഒരു ജൂറി നേരിട്ട് പറഞ്ഞിരുന്നു. എന്നാൽ, സിനിമ അന്തിമ റൗണ്ടിൽ എത്തിയില്ല. ഇതിനിടെ ഇടപെടൽ ഉണ്ടായെന്നും സംവിധായകൻ ആരോപിച്ചു.
ഗോത്രവർഗക്കാരെ കുറിച്ചുള്ള സിനിമയായിരുന്നു ധബാരിക്കുരുവി. ആദിവാസി വിഭാഗത്തിൽ പെട്ടവർ മാത്രമാണ് സിനിമയിൽ അഭിനയിച്ചത്. അഭിനേതാക്കൾ അൽഭുതകരമായ പ്രകടനം കാഴ്‌ച വെച്ചിട്ടും എന്തുകൊണ്ടാണ് ചലച്ചിത്ര പുരസ്‌കാര വേളയിൽ യാതൊരു പരാമർശവും സിനിമ നേടാതെ പോയതെന്ന് പ്രിയനന്ദൻ ചോദിക്കുന്നു. അന്തിമ ജൂറിയുടെ മുന്നിലെത്താതെ സിനിമ എവിടെ മുങ്ങിപ്പോയെന്ന് തനിക്കറിയണമെന്നും അദ്ദേഹം പറഞ്ഞു.
Most Read: വനംവകുപ്പ് സ്‌റ്റേഷനിൽ വനിതാ വാച്ചർക്ക് നേരെ പീഡനശ്രമം; പരാതി