പണം നിക്ഷേപിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട്; വിശദീകരണവുമായി കിഫ്ബി സിഇഒ

By News Desk, Malabar News
KIFBI CEO on ED case
KIFBI CEO K.M Abraham
Ajwa Travels

തിരുവനന്തപുരം: യെസ് ബാങ്കില്‍ പണം നിക്ഷേപിച്ചത് കിഫ്ബിയുടെ നിക്ഷേപ നയം അനുസരിച്ചാണെന്ന് സിഇഒ കെ.എം എബ്രഹാം. മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് പണം നിക്ഷേപിച്ചതും പിന്‍വലിച്ചതെന്നും എബ്രഹാം വ്യക്തമാക്കി. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.

“എന്ത് കൊണ്ടാണ് അന്വേഷണമെന്ന് കിഫ്ബിക്ക് വ്യക്തമല്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ നിന്ന് അറിയിപ്പൊന്നും കിട്ടിയിരുന്നില്ല. അത് കൊണ്ട് തന്നെ ഇങ്ങനെ ഒരു അന്വേഷണം ഉണ്ടോ, അന്വേഷിക്കുന്നുണ്ടോ, പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കേണ്ട ആവശ്യം ഉണ്ടോ എന്ന് തീരുമാനിക്കുമോ എന്നുള്ള കാര്യങ്ങള്‍ കിഫ്ബിക്ക് ഇതുവരെ വ്യക്തമല്ല”-സിഇഒ കെ.എം എബ്രഹാം പറഞ്ഞു.

യെസ് ബാങ്കില്‍ പണം നിക്ഷേപിച്ചത് ഉയര്‍ന്ന റേറ്റിങ് ഉള്ള സമയത്താണ്. 2018 ന് ശേഷം യെസ് ബാങ്കില്‍ നിക്ഷേപം നടത്തിയിട്ടില്ല എന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇ.ഡിയുടെ ഭാഗത്ത് നിന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് നോട്ടീസ് അയക്കുകയോ വിശദീകരണം ചോദിക്കുകയോ ചെയ്യുന്ന നടപടിക്രമങ്ങള്‍ ഇ.ഡി യുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നാണ് ഉന്നത ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്.
ഇപ്പോള്‍ കിഫ്ബിക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ കഴമ്പില്ല എന്നൊരു നിലപാടാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.

യെസ് ബാങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടായതിന് ശേഷമുള്ള ഘട്ടങ്ങള്‍ പരിശോധിച്ചാല്‍ ആ ഘട്ടങ്ങളില്‍ നിക്ഷേപങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നും അതിന് മുമ്പുള്ള ഘട്ടങ്ങളിലാണ് നിക്ഷേപം നടത്തിയതെന്നും ക്രമക്കേടുകളുടെ ഒരു സാധ്യതയും ഇല്ല എന്ന വിശദീകരണമാണ് കിഫ്ബി സിഇഒ നല്‍കിയത്.

Related News: യെസ് ബാങ്കില്‍ 250 കോടിയുടെ നിക്ഷേപം; കിഫ്ബിക്കെതിരെ അന്വേഷണവുമായി ഇ.ഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE