മുട്ടിൽ മരംമുറി; ഉദ്യോഗസ്‌ഥനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം

By Trainee Reporter, Malabar News
Representational Image
Ajwa Travels

കൽപ്പറ്റ: മുട്ടിൽ മരംമുറിയിൽ ആരോപണ വിധേയനായ ഉദ്യോഗസ്‌ഥനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം. കൽപ്പറ്റ ഫ്ളയിങ് സ്‌ക്വാഡ് റേഞ്ചിലെ ഉദ്യോഗസ്‌ഥനെയാണ് ഉത്തരമേഖലാ ചീഫ് കൺസർവേറ്റർ വയനാട് വൈൽഡ് ലൈഫ് ഓഫിസിലേക്ക് സ്‌ഥലം മാറ്റിയത്. കേരളാ സ്‌റ്റേറ്റ് ഫോറസ്‌റ്റ് പ്രൊട്ടക്റ്റിവ് സ്‌റ്റാഫ്‌ ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

മുട്ടിൽ മരം കേസിലെ പ്രതിയായ റോജി അഗസ്‌റ്റിനെ ഇയാൾ പലതവണ ഫോണിൽ വിളിച്ചിരുന്നതായും മരങ്ങൾ മുറിക്കുന്ന സമയത്ത് ഇയാൾ റോജിയെ നേരിൽ കണ്ടതായും ആരോപണം ഉയർന്നിരുന്നു. മരങ്ങൾ കയറ്റി കൊണ്ട് പോകുന്ന സമയത്ത് ഇയാൾ ലോറിക്ക് അകമ്പടി പോയതായും ആരോപണമുണ്ട്. ഇയാൾക്കെതിരെ മരവ്യാപാരികളെ ഭീഷണി പെടുത്തിയതിലും പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ വനം വകുപ്പിന്റെ കൈവശം ഉണ്ട്.

Read Also: വിദ്വേഷ പ്രസംഗം; മുന്‍ ബിജെപി എംഎല്‍എക്കെതിരെ കേസ്

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE