കൽപ്പറ്റ: മുട്ടിൽ മരംമുറിയിൽ ആരോപണ വിധേയനായ ഉദ്യോഗസ്‌ഥനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം. കൽപ്പറ്റ ഫ്ളയിങ് സ്‌ക്വാഡ് റേഞ്ചിലെ ഉദ്യോഗസ്‌ഥനെയാണ് ഉത്തരമേഖലാ ചീഫ് കൺസർവേറ്റർ വയനാട് വൈൽഡ് ലൈഫ് ഓഫിസിലേക്ക് സ്‌ഥലം മാറ്റിയത്. കേരളാ സ്‌റ്റേറ്റ് ഫോറസ്‌റ്റ് പ്രൊട്ടക്റ്റിവ് സ്‌റ്റാഫ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
മുട്ടിൽ മരം കേസിലെ പ്രതിയായ റോജി അഗസ്‌റ്റിനെ ഇയാൾ പലതവണ ഫോണിൽ വിളിച്ചിരുന്നതായും മരങ്ങൾ മുറിക്കുന്ന സമയത്ത് ഇയാൾ റോജിയെ നേരിൽ കണ്ടതായും ആരോപണം ഉയർന്നിരുന്നു. മരങ്ങൾ കയറ്റി കൊണ്ട് പോകുന്ന സമയത്ത് ഇയാൾ ലോറിക്ക് അകമ്പടി പോയതായും ആരോപണമുണ്ട്. ഇയാൾക്കെതിരെ മരവ്യാപാരികളെ ഭീഷണി പെടുത്തിയതിലും പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ വനം വകുപ്പിന്റെ കൈവശം ഉണ്ട്.
Read Also: വിദ്വേഷ പ്രസംഗം; മുന്‍ ബിജെപി എംഎല്‍എക്കെതിരെ കേസ്